Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : N.K. Premachandran

പ്രൊറേറ്റാ റദ്ദാക്കിയ വിധി; എല്ലാ പെന്‍ഷന്‍കാര്‍ക്കും ബാധകമാക്കണം: എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം: ഉയര്‍ന്ന വേതനത്തിന്‍റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കുന്നതിന് പ്രൊറേറ്റാ സംവിധാനം ഏര്‍പ്പെടുത്തിയ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ നടപടി റദ്ദാക്കിയ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ വിധി രാജ്യത്തെ സമാന സ്വഭാവമുളള എല്ലാ പെന്‍ഷന്‍കാര്‍ക്കും ബാധകമാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയോടും, ഇപിഎഫ് കമ്മീഷണറോടും ആവശ്യപ്പെട്ടു.

ഉയര്‍ന്ന വേതനത്തിന്‍റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് സുപ്രീംകോടതി നല്‍കിയ വിധിന്യായത്തിന്‍റെ അന്തഃസത്തയ്ക്ക് വിരുദ്ധമായാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പ്രൊറേറ്റാ ഏര്‍പ്പെടുത്തി പെന്‍ഷന്‍ വെട്ടികുറച്ചത്. ഇതിനെതിരെ തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ വിധിന്യായം.

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് നിയമത്തിനും ചട്ടത്തിനും വിരുദ്ധമായാണ് പ്രൊറേറ്റാ ഏര്‍പ്പെടുത്തിയതെന്ന കണ്ടെത്തലില്‍ പ്രൊറേറ്റാ ഏര്‍പ്പെടുത്തി കൊണ്ടുള്ള ഇപിഎഫ്ഒയുടെ സര്‍ക്കുലറിനെ കോടതി അസാധുവാക്കുകയായിരുന്നു.

മുതിര്‍ന്ന പൗരന്മാരായ പെന്‍ഷന്‍കാരെ വീണ്ടും കോടതികയറ്റി ബുദ്ധിമുട്ടിക്കുന്നത് തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി രൂപീകരിച്ച ഇപിഎഫ്ഒയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ ഉയര്‍ന്ന വേതനത്തിന്‍റെ അടിസ്ഥാനത്തില്‍ പെന്‍ഷന് അര്‍ഹതയുളള മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും പ്രൊറേറ്റാ ഒഴിവാക്കി പെന്‍ഷന്‍ പുന:ക്രമീകരിച്ച് സുപ്രീംകോടതി വിധി പ്രകാരം പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന്്‍ എംപി ആവശ്യപ്പെട്ടു.

District News

അതിദാരിദ്ര്യമുക്ത മാമാങ്കം പാവങ്ങളുടെ അന്നം മുട്ടിക്കും: എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാവങ്ങള്‍ക്ക് നിയമപരമായി ലഭിക്കുന്ന അന്നത്തിനുള്ള അവകാശം നിഷേധിക്കുന്നതാണ് സര്‍ക്കാരിന്‍റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന മാമാങ്കമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം പി ഒരു പ്രസ്താവനയിൽ പറഞ്ഞു.

അതിദരിദ്രരായ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണിത്. ഇതിനു ചരിത്രം മാപ്പുതരില്ലെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാവങ്ങളില്‍ പാവങ്ങളായ അതിദരിദ്രരായ ജനവിഭാഗത്തിനാണ് അന്ത്യോദയ അന്ന യോജന പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കുന്നത്.

നിയമ വ്യവസ്ഥകള്‍ പ്രകാരം പാവങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള അവകാശം നിഷേധിക്കുന്ന നടപിയാണ് മുഖ്യമന്ത്രിയുടേത്. പ്രതിദിനം രണ്ടുനേരത്തെ ആഹാരത്തിന് നിവൃത്തിയില്ലാത്തതും ആഹാരത്തിന് ആവശ്യമായ തുക കണ്ടെത്തുവാന്‍ ഉപജീവനമാര്‍ഗ മില്ലാത്തവരുമാണ് ഈ വിഭാഗത്തില്‍ പെട്ടവര്‍. കേരളത്തില്‍ അന്ത്യോദയ അന്ന യോജന പദ്ധതി പ്രകാരം ആനുകൂല്യം കിട്ടുവാന്‍ അര്‍ഹതയുള്ളവര്‍ ഇല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ സൗജന്യമായി ഭക്ഷ്യധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന അതിദരിദ്രരായ ജനവിഭാഗങ്ങളെ അത് പ്രതികൂലമായി ബാധിക്കും.

അതിദരിദ്രരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് കേരളത്തില്‍ അതിദരിദ്രരായ ജനങ്ങളില്ല എന്ന് കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ശാസ്ത്രീയമായ പഠനം നടത്തുകയോ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

മുഖ്യമന്ത്രിയുടെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഈവന്‍റുകളിലും പരസ്യങ്ങളിലും മാത്രം പരിമിതപ്പെടുത്തണമെന്നും ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തി പാവങ്ങളുടെ അന്നം മുട്ടിക്കരുതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം പി ആവശ്യപ്പെട്ടു.

District News

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രലോഭന തന്ത്രം: എൻ.കെ.പ്രേമചന്ദ്രൻ

കൊല്ലം: മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രലോഭന തന്ത്രം മാത്രമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. പതിനായിരം കോടി രൂപയുടെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുവാനുള്ള പണവും സ്പോണ്‍സര്‍മാരില്‍ നിന്നാണോ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. യുഡിഎഫ് കുറ്റവിചാരണ യാത്രയുടെ നാലാം ദിവസം തങ്കശേരിയില്‍ പ്രസംഗിക്കുകയായിരുന്നു എം പി.

ഭരണം വിട്ടൊഴിയാന്‍ മാസങ്ങള്‍ അവശേഷിക്കവേ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുവാനുള്ള ധനശേഷി സര്‍ക്കാരിനില്ല. പതിനായിരം കോടിയുടെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയോ ധനമന്ത്രിയോ അതിനുള്ള ധനസമാഹരണം ഏതു മാര്‍ഗത്തില്‍ നിന്നാണെന്ന് വെളിപ്പെടുത്തുന്നില്ല. ഖജനാവ് കാലിയാണെന്നും ദൈനംദിന ചെലവുകള്‍ക്ക് ബുദ്ധിമുട്ടുകയാണെന്നും കാണിച്ച് കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനേയും സുപ്രീം കോടതിയേയും സമീപിച്ച് പരാജയപ്പെട്ട സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുവാനുള്ള ധനാഗമ മാർഗം കൂടി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ക്കുള്ള തുക ബഡ്ജറ്റില്‍ നീക്കിവച്ചിട്ടില്ലെന്നും എൻ. കെ. പ്രേമചന്ദ്രൻ പറഞ്ഞു.

മന്ത്രിസഭയെ ഇരുട്ടത്താക്കി രഹസ്യമായി കരാറുകളിലും ധാരണാപത്രത്തിലും ഒപ്പിടുന്ന സര്‍ക്കാര്‍ നിയമസഭയുടെ അവകാശങ്ങളേയും ലംഘിച്ചിരിക്കുകയാണ്. നിയമസഭയില്‍ പ്രഖ്യാപനം നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയെ ഒഴിവാക്കിയെ തന്നും പ്രേമചന്ദ്രൻ പറഞ്ഞു.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തിലുളള കുറ്റവിചാരണ യാത്രയില്‍ ജാഥാംഗങ്ങളായ അഡ്വ. ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, നൗഷാദ് യൂനുസ് എന്നിവരും പങ്കെടുത്തു. ജാഥയ്ക്ക് തങ്കശേരി ജംഗ്ഷന്‍, മുതിരപ്പറമ്പ് ജംഗ്ഷന്‍, രാമന്‍കുളങ്ങര, കാവനാട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ഡോ. ഉദയ സുകുമാരന്‍റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കൊല്ലം കോര്‍പ്പറേഷന്‍റെ ചുമതലയുള്ള കെ പിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.

ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.സി. രാജന്‍, സൂരജ് രവി, എം.എസ്. ഗോപകുമാര്‍, തേവള്ളി ആര്‍. സുനില്‍, ഡി. ഗീതാകൃഷ്ണന്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, സുല്‍ഫിക്കര്‍ സലാം, അഡ്വ. വിഷ്ണു സുനില്‍ പന്തളം, എന്‍. ഉണ്ണികൃഷ്ണന്‍, കൃഷ്ണവേണി ശര്‍മ്മ, പ്രസാദ് നാണപ്പന്‍, കോതേത്ത് ഭാസുരന്‍, അഡ്വ. കൈപ്പുഴ വി. റാംമോഹന്‍, ശ്രീദേവി, എസ്. അലക്സാണ്ടര്‍, എം.എസ്. സിദ്ധിഖ്, സിസ്റ്റസ് പയസ് എന്നിവര്‍ പ്രസംഗിച്ചു.

 

District News

നഗരത്തിന്‍റെ വികസന മുരടിപ്പ് : കാരണം ഇടതുഭരണം: എൻ.കെ.പ്രേമചന്ദ്രൻ

കൊല്ലം: നഗരത്തിന്‍റെ വികസന മുരടിപ്പിനു കാരണം ദീര്‍ഘകാലത്തെ ഇടതുഭരണമാണെന്നു എൻ.കെ. പ്രേമചന്ദ്രൻ എംപി. പഞ്ചായത്തിലെ ജനങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ പോലും കോര്‍പ്പറേഷനായ കൊല്ലം നിവാസികള്‍ക്കു നിഷേധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന്‍റെ കുറ്റവിചാരണയാത്രയ്ക്ക് മാടന്‍നട ജംഗ്ഷന്‍, ഉളിയക്കോവില്‍, ആശ്രാമം ഇഎസ്ഐ ജംഗ്ഷന്‍, ഹൈസ്കുള്‍ ജംഗ്ഷന്‍, ആണ്ടാമുക്കം, വാടി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കോര്‍പ്പറേഷന്‍ റോഡുകളും കോര്‍പ്പറേഷന്‍റെ അധീനതയില്‍വരുന്ന ഇതര സ്ഥാപനങ്ങളും ഉപയോഗയോഗ്യമല്ലാത്ത വിധം തരംതാഴ്ന്നിരിക്കുന്നു. ജനകീയവിഷയങ്ങളില്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ ജനക്ഷേമത്തേക്കാള്‍ ഏറെ പ്രാധാന്യം നല്‍കുന്നത് അഴിമതിക്കും സ്വജനപക്ഷപാതത്തിനുമാണ്. ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ നല്‍കുന്ന ശക്തമായ താക്കീതായിരിക്കും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലമെന്നും എംപി പറഞ്ഞു.

കുറ്റവിചാരണ യാത്രയില്‍ ജാഥാംഗങ്ങളായ അഡ്വ. ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, നൗഷാദ്, യൂനുസ് എന്നിവരും പങ്കെടുത്തു. പി.വി അശോക് കുമാറിന്‍റെ അധ്യക്ഷതയില്‍ കൂടി സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം പിണറായി വിലാസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയെന്നു കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീര്‍ പറഞ്ഞു.

Kerala

പൊറോട്ട, ബീഫ് പരാമർശം: എൻ.കെ. പ്രേമചന്ദ്രന് മറുപടി നൽകി രഹ്നാ ഫാത്തിമ

തിരുവനന്തപുരം: എൻ.കെ. പ്രേമചന്ദ്രന്‍ എംപിക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നൽകി രഹ്നാ ഫാത്തിമ. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എൻ.കെ. പ്രേമചന്ദ്രന്‍റെ ആരോപണത്തിനാണ് രഹ്നാ ഫാത്തിമ ഫേസ്ബുക്കിൽ മറുപടി നൽകിയത്.

എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞ പ്രസ്താവനയിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കൽപ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും പൊറോട്ടയും ഫാത്തിമയുമെന്നും അവർ വ്യക്തമാക്കി. സുപ്രീം കോടതി വിധിവന്നശേഷം 2018 ഒക്ടോബർ 19നാണ് ഞാൻ ശബരിമലയിൽ കയറാൻ ശ്രമിക്കുന്നത്. ബിന്ദു അമ്മിണി ചേച്ചി കയറുന്നത് 2019 ജനുവരി രണ്ടിനാണാണ്.

2018 നവംബർ 27ന് ഞാൻ അറസ്റ്റിലായി. ഡിസംബർ 14നു ഞാൻ പുറത്തിറങ്ങുമ്പോൾ എന്‍റെ ജാമ്യ വ്യവസ്ഥയിൽ പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും സമാനമായ പ്രവർത്തികളിൽ ഏർപ്പെടരുതെന്നുമാണ് പറഞ്ഞത്. തന്മൂലം ഞാൻ ജനുവരി രണ്ടിന് പാലാ പോയിട്ട് വീടിനു പുറത്തേക്കു പോലും ഇറങ്ങിയാൽ ഇവിടുത്തെ ആചാരസംരക്ഷകരുടെ കണ്ണ് വെട്ടിച്ച് ഏതെങ്കിലും ഒരു സ്ഥലത്തു നിൽക്കാൻ പോലും കഴിയില്ല എന്നത് പകൽപോലെ വ്യക്തമാണ്.

Latest News

Corehub Up